2007/07/26

ഗോവ: കാമത്ത് സര്‍ക്കാരിനു് ഭൂരിപക്ഷം നഷ്ടമായി



പണജീ: ഗോവാ സംസ്ഥാനത്തു് ദിഗംബര്‍ കാമത്തിന്‍റെ(ചിത്രം) നേതൃത്വത്തിലുള്ള ഇന്ദിരാ കോണ്‍ഗ്രസ്‌ സര്‍ക്കാരിനു് ഭൂരിപക്ഷം നഷ്ടമായി. സര്‍ക്കാര്‍ മഹാരാഷ്ട്രവാദി ഗോമാംതക പാര്‍ട്ടിയിലെ രണ്ടു് എം എല്‍ എമാരും ഒരു സ്വതന്ത്ര എം എല്‍ എയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും കോണ്‍ഗ്രസിലെ വനിതാ എം എല്‍ എ വിക്ടോറിയ ഫെര്‍ണാണ്ടസ് നിയമസഭാംഗത്വം രാജി വയ്ക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ ന്യൂപക്ഷമായിമാറി.നാല്പതംഗ നിയമസഭയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ പക്ഷത്തു് പത്തൊമ്പതു് പേരേയുള്ളൂ.
ഭാരതീയ നതാ പാര്‍ട്ടി നേതാവു് മനോഹര്‍ പാര്‍രിക്കര്‍ പുതിയ സര്‍ക്കാര്‍ രൂപവല്ക്കരിക്കുന്നതിനു് അവകാശവാദമുന്നയിച്ചു് കഴിഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി,മഹാരാഷ്ട്രവാദി ഗോമാന്തക പാര്‍ട്ടി ,യുണൈറ്റഡ് ഗോവന്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ,സേവ് ഗോവാ ഫ്രണ്ട് ,ഒരു സ്വതന്ത്രന്‍ എന്നിവയെ ചേര്‍ത്തു് പാര്‍‍രിക്കരിന്‍റെ നേതൃത്വത്തില്‍ ഗോവാ ജനാധിപത്യ സഖ്യം എന്ന പേരില്‍ പുതിയ മുന്നണി രൂപവല്ക്കരിച്ചിരിയ്ക്കുകയാണു്.

ഇപ്പോഴത്തെ കക്ഷിനില

ഇന്ദിരാ കോണ്‍ഗ്രസ്‌-15

നാഷനലിസ്റ്റ് കോണ്‍ഗ്രസ്‌ (NCP )-3
സ്വതന്ത്രന്‍-1

ഭാരതീയ ജനതാ പാര്‍‍ട്ടി (BJP )-14

മഹാരാഷ്ട്രവാദി ഗോമാംതക പാര്‍ട്ടി (MGP) -2

യൂണൈറ്റഡ് ഗോവന്‍സ് ഡേമോക്രാറ്റിക് പാര്‍ട്ടി‍ (UGDP) -1

സേവ് ഗോവാ ഫ്രണ്ട് (SGF) -2

സ്വതന്ത്രന്‍-1(അനില്‍ സല്ഗോക്കര്‍‍)
--പുനഃപ്രകാശനം അനുവദിച്ചിരിയ്ക്കുന്നു

1 comment: